Labels

2.07.2018

കെ.സി.പിള്ള സ്മാരക സാഹിത്യ അവാർഡ്








കഴിഞ്ഞ വര്‍ഷം തുടക്കം സങ്കടങ്ങളുടെതായിരുന്നു . ഈ വര്‍ഷത്തിലെ ആദ്യത്തെ സന്തോഷം നവയുഗം എനിക്ക് സമ്മാനിച്ചിരിക്കുന്നു .കെ സി പിള്ള സര്‍ ന്‍റെ പേരിലുള്ള "കെ.സി.പിള്ള സ്മാരക സാഹിത്യ അവാർഡ്" കവിതയിലൂടെ എന്നെയും തേടി ഒരിക്കല്‍ക്കൂടി വന്നിരിക്കുന്നു .എഴുത്തിന്റെ വഴിയില്‍ വീണ്ടും ഒരു തീപ്പൊരി എനിക്കായ് നീട്ടിയിരിക്കുന്നു .കഥ കവിത വിഭാഗങ്ങളില്‍ പുരസ്കാരം പങ്കിട്ട എല്ലാ സൌഹൃദങ്ങള്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.
എഴുത്തുകാരനായ തമ്പാനൂർ ചന്ദ്രശേഖരൻ, സാഹിത്യനിരൂപകനായ പ്രൊഫ: വിശ്വമംഗലം സുന്ദരേശൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രവാസി എഴുത്തുകാരൻ ബെൻസിമോഹൻ എന്നിവർ ഉൾപ്പെട്ട അവാർഡ് ജഡ്ജിങ് പാനലാണ് വിജയികളെ തെരെഞ്ഞെടുത്തത്.
സാഹിത്യവഴിയില്‍ സൌദിപ്രവാസികള്‍ക്ക് നവയുഗം പകര്‍ന്നു തരുന്ന ഉര്‍ജ്ജം വലുതാണ്.കല കായികം ജീവകാരുണ്യം സാഹിത്യം എന്നിവയി ലെല്ലാം നവയുഗം അവരുടെതായ വഴിയില്‍ എന്നും മുന്നില്‍ത്തന്നെയുണ്ട്‌ എന്നത് തെളിയിച്ചിട്ടുണ്ട്.
2015 മുതലാണ് നവയുഗം കോബാർ മേഖല കമ്മിറ്റി, പ്രവാസിസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പി യ്ക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.പിള്ള സ്മാരക സാഹിത്യഅവാർഡുകൾ ഏർപ്പെടുത്തിയത്.
"സർഗ്ഗപ്രവാസം-2017" ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ , ദമ്മാം നുസൈഫ്‌ ഹാളിൽ വെച്ച് അരങ്ങേറും.പ്രശസ്ത മലയാളക വിയും, ഗാനരചയിതാവുമായ ശ്രീ. പി.കെ.ഗോപി ഉത്‌ഘാടനം ചെയ്തു.

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "